Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tovino Thomas

ടൊവീനോയുടെ പേരിൽ വ്യാജ ഇമെയിൽ; മുന്നറിയിപ്പുമായി നടൻ

തന്‍റെ പേരിൽ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കി ആളുകൾക്ക് സന്ദേശങ്ങൾ അയക്കുന്നതിനെതിരെ നടൻ ടൊവീനോ തോമസ്.

താനാണെന്ന പേരിൽ സന്ദേശങ്ങൾ അയച്ച് ഇത്തരക്കാർ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും താരം വ്യക്തമാക്കി. 

[email protected] എന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് ടൊവീനോയുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്.

ഈ ഇമെയിൽ വിലാസവുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും തന്‍റെ പേരിൽ ആശയവിനിമയം നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ടൊവിനോ അറിയിച്ചു.

ടൊവീനോ പങ്കുവച്ച കുറിപ്പ്

‘‘പ്രധാനപ്പെട്ട അറിയിപ്പ് - വ്യാജ സന്ദേശങ്ങളെക്കുറിച്ച് 

എന്‍റെ പേര് വ്യാജമായി ഉപയോഗിച്ചുകൊണ്ട് ചില വ്യക്തികൾ വിവിധ ആളുകളിലേക്ക് ഇമെയിലുകൾ അയക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. താഴെ പറയുന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് ഈ സന്ദേശങ്ങൾ വരുന്നത്: [email protected]

ഈ ഇമെയിൽ വിലാസവുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നും, എന്‍റെ പേരിൽ സന്ദേശങ്ങൾ അയയ്ക്കാൻ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

ഈ ഇമെയിൽ വിലാസത്തിൽ നിന്ന് വരുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകുകയോ, വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ, അതിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, പണമിടപാടുകൾ നടത്തുകയോ ചെയ്യരുതെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു.

ഈ ഇമെയിലിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ, ദയവായി അത് സ്പാം/ഫിഷിംഗ് (Spam/Phishing) ആയി റിപ്പോർട്ട് ചെയ്ത് ഉടൻ തന്നെ ഡിലീറ്റ് ചെയ്യുക. മറ്റാരും ഈ വ്യാജ പ്രചാരണത്തിന് ഇരയാകാതിരിക്കാൻ ഈ വിവരം ഇത്തരം സന്ദേശങ്ങൾ ലഭിക്കാൻ സാധ്യതയുള്ള മറ്റുള്ളവരുമായും പങ്കുവയ്ക്കുക.

എന്‍റെ പേരിൽ വരുന്ന ഏതൊരു സന്ദേശവും പ്രതികരിക്കുന്നതിന് മുൻപ് അതിന്‍റെ ഉറവിടം പരിശോധിച്ച് ഉറപ്പുവരുത്തുക. നിങ്ങളുടെ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി.’’

Movies

താരപദവി നോക്കിയല്ല ടൊവിനോയെ കാസ്റ്റ് ചെയ്തത്...പുതിയൊരു മുഖം കാണാം; ബാലൻ വിശേഷങ്ങളുമായി ചിദംബരം

മഞ്ഞുമ്മൽ ബോയ്‌സ് എന്ന ഇൻഡസ്ട്രി ഹിറ്റിനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ബാലൻ: ദ ബോയ് - റിലീസിന് ഒരുങ്ങുകയാണ്. വെള്ളിയാഴ്ച ചിത്രം തിയറ്ററുകളിൽ എത്തുമ്പോൾ, മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസിന്‍റെ വേറിട്ടൊരു പ്രകടനം ചിത്രത്തിൽ കാണാമെന്ന് സംവിധായകൻ വ്യക്തമാക്കുന്നു. ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചിദംബരം.

അതേസമയം, ടൊവിനോയെ ചിത്രത്തിലേക്ക് ക്ഷണിച്ചത് അദ്ദേഹത്തിന്‍റെ സ്റ്റാർ വാല്യൂ ലക്ഷ്യം വച്ചല്ലെന്നും ചിദംബരം പറഞ്ഞു: ടൊവിനോയുടെ താരപദവി ഉപയോഗപ്പെടുത്താനല്ല, ചിത്രത്തിലേക്കു ക്ഷണിച്ചത്. മികച്ച നടൻ എന്ന നിലയിലാണ്. ടൊവിനോ ഞങ്ങളുടെ ചിത്രത്തിന്‍റെ ഭാഗമായതിൽ വലിയ സന്തോഷമുണ്ട്. ടൊവിനോയും പൂർണ തൃപ്തനാണ്... ചിദംബരം പറഞ്ഞു.

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഗിരീഷ് എ.ഡി ഈ ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിൽ എത്തുന്നുണ്ട്. കാസ്റ്റിങ്ങിന് പിന്നിലെ രഹസ്യവും ചിദംബരം വെളിപ്പെടുത്തി. ചിത്രത്തിന്‍റെ കാസ്റ്റിംഗ് ഡയറക്ടറും നടനുമായ ഗണപതിയുടെ കണ്ടെത്തലായിരുന്നു ഗിരീഷ്. സാധാരണ സിനിമകളിൽ കാണുന്ന സ്ഥിരം പാറ്റേണിലുള്ള പോലീസ് കഥാപാത്രങ്ങളിൽനിന്നു വ്യത്യസ്തമായ, പോലീസുകാരനായാണ് ഗിരീഷ് വേഷമിടുന്നത്. സാധാരണ ജീവിതത്തിൽ കണ്ടുമുട്ടുന്ന പോലീസുകാരനായിരിക്കും ഈ കഥാപാത്രമെന്നും ചിദംബരം പറഞ്ഞു.

പൈങ്കിളി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ തിരക്കഥയൊരുക്കുന്ന ചിത്രമാണ് ബാലൻ: ദ ബോയ്. ഒരമ്മയുടെയും മകന്‍റെയും കഥ പറയുന്ന ചിത്രം അതിജീവനത്തിന്‍റെയും മാതൃബന്ധത്തിന്‍റെയും ആഴത്തിലുള്ള തലങ്ങളാണ് ചർച്ച ചെയ്യുന്നത്. ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

Movies

ടൊവീനോ ബേസിലിന്‍റെ വില്ലനോ? അതിരടി ട്രെയിലർ

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം "അതിരടി' സെൻസറിംഗ് പൂർത്തിയാക്കി. ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. രണ്ടുമണിക്കൂർ 38 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈർഘ്യം.

ചിത്രം 14ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. ഒരു മാസ് കോമഡി കാമ്പസ് ആക്‌ഷൻ എന്‍റർടെയ്നർ ആയൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്.

നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്‍റെ കോ-പ്രൊഡ്യൂസർമാർ.

അതീവ രസകരമായ കാന്പസ് പശ്‌ചാത്തത്തിലാണ് ചിത്രം കഥ പറയുന്നത്. സാംകുട്ടി എന്ന സ്റ്റൈലിഷ് കോളജ് വിദ്യാർഥി കഥാപാത്രമായാണ് ബേസിൽ ജോസഫ് ഈ ചിത്രത്തിലെത്തുന്നത്. ശ്രീക്കുട്ടൻ എന്ന ഗായകനായി ടോവിനോ തോമസ് എത്തുമ്പോൾ, വിനീത് ശ്രീനിവാസൻ ആയി തന്നെയാണ് വിനീത് എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഷാൻ റഹ്മാനും ചിത്രത്തിന്‍റെ താരനിരയിലുണ്ട്.

 

Movies

ബേസിലും ടൊവീനോയും വിനീതും; അതിരടി 14ന് തിയറ്ററുകളിൽ

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം "അതിരടി' സെൻസറിംഗ് പൂർത്തിയാക്കി. ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. രണ്ടുമണിക്കൂർ 38 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈർഘ്യം എന്നാണ് റിപ്പോർട്ട്.

ചിത്രം 14ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. ഒരു മാസ് കോമഡി കാമ്പസ് ആക്‌ഷൻ എന്‍റർടെയ്നർ ആയൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്.

നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്‍റെ കോ-പ്രൊഡ്യൂസർമാർ.

അതീവ രസകരമായ കാന്പസ് പശ്‌ചാത്തത്തിലാണ് ചിത്രം കഥ പറയുന്നത്. സാംകുട്ടി എന്ന സ്റ്റൈലിഷ് കോളജ് വിദ്യാർഥി കഥാപാത്രമായാണ് ബേസിൽ ജോസഫ് ഈ ചിത്രത്തിലെത്തുന്നത്. ശ്രീക്കുട്ടൻ എന്ന ഗായകനായി ടോവിനോ തോമസ് എത്തുമ്പോൾ, വിനീത് ശ്രീനിവാസൻ ആയി തന്നെയാണ് വിനീത് എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഷാൻ റഹ്മാനും ചിത്രത്തിന്‍റെ താരനിരയിലുണ്ട്.

റിയ ഷിബു, സരിൻ ഷിഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫ്-ടോവിനോ തോമസ്-വിനീത് ശ്രീനിവാസൻ ടീമിന്‍റെ തകർപ്പൻ പ്രകടനം ആയിരിക്കും ചിത്രത്തിന്‍റെ ഹൈലൈറ്റ് എന്നാണ് റിപ്പോർട്ട്.

പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസിൽ ജോസഫിന്‍റെ ആദ്യ നിർമാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വലുതാണ്. മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നുണ്ട്.

ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളിയുടെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്‍റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് "അതിരടി'. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്. മലയാളം കൂടാതെ, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്‍റെ ഗൾഫിലെ വിതരണാവകാശം സ്വന്തമാക്കിയത് ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്.

ഛായാഗ്രഹണം-സാമുവൽ ഹെൻറി, സംഗീതം-വിഷ്ണു വിജയ്, എഡിറ്റർ-ചമൻ ചാക്കോ, പ്രൊഡക്‌ഷൻ ഡിസൈനർ-മാനവ് സുരേഷ്, കോസ്റ്റ്യൂം-മഷർ ഹംസ, മേക്കപ്പ്-റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ-നിക്സൺ ജോർജ്, വരികൾ-സുഹൈൽ കോയ, പ്രൊഡക്‌ഷൻ കൺട്രോളർ-ആന്‍റണി തോമസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ-നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, ഫിനാൻസ് കൺട്രോളർ-ഐഡൻചാർട്ട്സ്, വിഎഫ്എക്സ്-മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുകു ദാമോദർ, സോഹിൽ, സ്റ്റിൽസ്-രോഹിത് കെ.സുരേഷ്, ടൈറ്റിൽ ഡിസൈൻ-സർക്കാസനം, പബ്ലിസിറ്റി ഡിസൈൻ-റോസ്റ്റഡ് പേപ്പർ, പിആർഒ-വൈശാഖ് സി. വടക്കെവീട്, ജിനു അനിൽകുമാർ.

Kerala

രാഷ്‌ട്രീയത്തിൽ ശോഭിക്കുന്നത് പ്രവർത്തനത്തിന്‍റെ അടിസ്ഥാനത്തിൽ: ടൊവിനോ തോമസ്

തൃശൂർ: കഴിവും പ്രാപ്തിയും ഉള്ളവർ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനന്ദനാർഹമാണെന്നും രാഷ്‌ട്രീയത്തിൽ ശോഭിക്കുന്നത് പ്രവർത്തനത്തിന്‍റെ അടിസ്ഥാനത്തിലാകുമെന്നും നടൻ ടൊവിനോ തോമസ് പറഞ്ഞു. സിനിമാക്കാരുടെ രാഷ്‌ട്രീയ പ്രവേശനത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്രീയത്തിലേക്ക് ഇപ്പോൾ ഇല്ലെന്നും ഇറങ്ങിയേ പറ്റൂവെന്ന തരത്തിൽ മാറ്റങ്ങൾ വന്നാൽ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഏതു മുന്നണി അധികാരത്തിൽ വന്നാലും കേരളത്തിനുവേണ്ടി നല്ലതു ചെയ്യാൻ കഴിയണം. വോട്ട് ചെയ്യുന്നത് നമ്മുടെ അവകാശവും കടമയുമാണെന്നും ടോവിനോ പറഞ്ഞു.

ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ കുടുംബത്തോടൊപ്പമാണ് വോട്ടുചെയ്യാൻ ടൊവിനോ എത്തിയത്.

Movies

ദുൽഖർ ആ ചിത്രത്തിൽ നിങ്ങളെ ഒതുക്കി കളഞ്ഞത് എന്തിനായിരുന്നു? മറുപടിയുമായി ടൊവീനോ  

ദുൽഖർ സൽമാനും ലോക സിനിമയുടെ അണിയറക്കാരും ചേർന്ന് എന്തുകൊണ്ട് താങ്കളെ ഒതുക്കിയന്ന തമിഴ് മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് തക്ക മറുപടിയുമായി ടൊവീനോ തോമസ്.

ദുൽഖർ സൽമാനും നിങ്ങളും തമ്മിൽ എന്താണ് പ്രശ്നം എന്നും ടൊവീനോയോട് ചോദിക്കുന്നുണ്ട്.

ദുൽഖറിനെ ഇപ്പോൾ തന്നെ ഫോൺ വിളിച്ചു ചോദിക്കാമെന്നും നിങ്ങൾ ചോദിച്ചിട്ടും എന്നെക്കുറിച്ച് പറയാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുമെന്നും ടൊവിനോ മാധ്യമ പ്രവർത്തകനോട് മറുപടിയായി പറഞ്ഞു.

പള്ളിച്ചട്ടമ്പി സിനിമയുടെ തമിഴ് പ്രമോഷനുവേണ്ടി ചെന്നൈയിൽ എത്തിയതായിരുന്നു താരം.

‘ലോക’ എന്ന സിനിമയിൽ താങ്കള്‍ ഗംഭീര അഭിനയമായിരുന്നു. രണ്ടാം ഭാഗത്തിൽ നായകനും വില്ലനുമാണെന്ന് കേൾക്കുന്നു. ആദ്യ ഭാഗം വലിയ വിജയവുമായിരുന്നു. എന്നാൽ ടൊവിനോയെക്കുറിച്ച് ആ ടീം ആരും ഒന്നും പറഞ്ഞു കേട്ടില്ല. താങ്കളെക്കുറിച്ച് ചോദിക്കുമ്പോഴും അവർ മൗനം പാലിച്ചു. ദുൽഖർ സൽമാനും നിങ്ങളും തമ്മിൽ എന്താണ് പ്രശ്നം? മാധ്യമപ്രവർത്തകന്‍റെ ചോദ്യം ഇങ്ങനെ.

ടൊവീനോയുടെ മറുപടി ‘‘ഞങ്ങളെല്ലാം വർഷങ്ങളായി ഒരുമിച്ച് അഭിനയിച്ച് പരിചയമുള്ളവരാണ്. ഞാൻ അസി. ഡയറക്ടറായി തുടങ്ങിയതു തന്നെ ദുൽഖർ സൽമാൻ അഭിനയിച്ച ‘തീവ്രം’ എന്ന സിനിമയിലൂടെയാണ്.

അടുത്ത പടവും ദുൽഖറിനൊപ്പമായിരുന്നു, ‘എബിസിഡി’ എന്ന ആ സിനിമയിൽ അദ്ദേഹത്തിന്‍റെ വില്ലനായി അഭിനയിച്ചു. അന്ന് തൊട്ട് ഇന്നുവരെ ദുൽഖർ എന്നോട് വളരെ സ്വീറ്റ് ആയി മാത്രമേ പെരുമാറിയിട്ടുള്ളൂ.

നിങ്ങൾ ഇപ്പോൾ പറഞ്ഞത് റെക്കോര്‍ഡ് ചെയ്ത് ഞങ്ങളൊരുമിച്ചു കേട്ടാൽ (ലോക ടീം) എല്ലാവരും ചേർന്ന് പൊട്ടിച്ചിരിക്കും. ‘ലോക’ സിനിമയുടെ സംവിധായകനായ അരുൺ, അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം ‘തരംഗം’ ചെയ്തത് എനിക്കൊപ്പമാണ്. കല്യാണിക്കൊപ്പം ‘തല്ലുമാല’ ചെയ്തിട്ടുണ്ട്. നസ്‌ലിൻ സഹോദരനെപ്പോലെയാണ്. ദുൽഖർ അത്രയും സ്വീറ്റ് ആണ്.

വേണമെങ്കിൽ ഞങ്ങളുടെ വാട്ട്സാപ്പ് ചാറ്റ്സ് കാണിച്ചു തരാം. അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും എന്താണ് ഞങ്ങളുടെ സൗഹൃദമെന്ന്. വെളിയിലിരുന്ന് കാണുന്നവർക്ക് ഇത്തരം ഗോസിപ്പുകളും ഊഹാപോഹങ്ങളും കൊളുത്തി വിടുന്നത് വളരെ എളുപ്പമാണ്.

എന്നാൽ മിക്ക സമയത്തും ഇതെല്ലാം കണ്ട് ചിരിച്ചു തള്ളുകയാണ് ഞങ്ങൾ ചെയ്യാറുള്ളത്. ഞാൻ തമാശ പറയുന്നതല്ല, നിങ്ങൾക്ക് വേണമെങ്കിൽ എന്‍റെ വാട്ട്സാപ്പ് ചാറ്റ് പരിശോധിക്കാം.

‘ലോക’ രണ്ടാം ഭാഗത്തിന്‍റെ തിരക്കഥ തയാറായി കൊണ്ടിരിക്കുകയാണ്. ആ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ഞങ്ങളെല്ലാം ഇവിടെ വരും. അപ്പോൾ അവരോട് തന്നെ നിങ്ങൾ എന്നെക്കുറിച്ച് ചോദിച്ചു നോക്കൂ. ‘ലോക’ സിനിമയുടെ റിലീസ് സമയത്ത് ദുൽഖർ ആണ് എന്നെ ഇങ്ങോട്ട് വിളിച്ച് ദുബായിൽ പ്രമോഷനു വരാൻ പറയുന്നത്.

അദ്ദേഹം തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് രണ്ട് ദിവസം എന്നെ അവിടെ താമസിപ്പിച്ചു. ഇത്തരം ഊഹാപോഹങ്ങളൊക്കെ ആരാണ് കണ്ട് പിടിക്കുന്നത്, എന്ത് സന്തോഷമാണ് ഇതിൽ നിന്നും ഉണ്ടാകുന്നത്.’’ ടൊവീനോ പറഞ്ഞു.

 

 

Movies

ടൊവീനോയുടെ പള്ളിചട്ടമ്പി ഏപ്രിൽ ഒൻപതിന് തിയറ്ററുകളിലേയ്ക്ക്  

1957, 58 കാലത്തെ കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രം പള്ളിച്ചട്ടമ്പി ഏപ്രിൽ ഒൻപതിന് തിയറ്ററുകളിലെത്തും. ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ, എന്നീ ചിത്രങ്ങൾക്കു ശേഷം ഡിജോ ജോസ് ആന്‍റണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ടൊവീനോ തോമസ് നായകനാവുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം കയാദു ലോഹർ നായികയാകുന്നു.

ഡ്രാഗൺ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യുവഹൃദ്ധയങ്ങൾ കീഴടക്കിയ താരം കൂടിയാണ് കയാദു ലോഹർ. ഈ ചിത്രത്തിലും ഏറെ അഭിനയ സാധ്യതകൾ നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുന്നത്. 

വേൾഡ് വൈഡ് ഫിലിംസ് ഇൻഡ്യയുടെ ബാനറിൽ നൗഫൽ, ബ്രജേഷ് എന്നിവർ ഈ ചിത്രം നിർമിക്കുന്നു. തൻസീർ സലാമും സിസിസി ബ്രദേഴ്സുമാണ് കോ - പ്രൊഡ്യൂസേർസ്. 

കലാസംവിധാനത്തിന് ഒരുപാട് പ്രാധാന്യം ഉള്ള ചിത്രം കൂടിയാണ് പള്ളിചട്ടമ്പി. പ്രശസ്ത കലാസംവിധായകനായ ദിലീപ് നാഥാണ് ഈ ചിത്രത്തിനായി കലാസംവിധാനം നിർവഹിക്കുന്നത്.

വിജയരാഘവൻ, ശിവകുമാർ, സുധീർ കരമന, ജോണി ആന്‍റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ഡർ, ജയകൃഷ്ണൻ, വിനോദ് കെടാമംഗലം, ജോസൂട്ടി തുടങ്ങി നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ സുരേഷ് ബാബുവാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം - ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം - ടിജോ ടോമി. എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്.മേക്കപ്പ് -റഷീദ് അഹമ്മദ്, കോസ്റ്റ്യും -ഡിസൈൻ- മഞ്ജുഷ രാധാകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ - അനിൽ ആമ്പല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടേർസ് - കിരൺ റാഫേൽ, റെനിത് രാജ്.

സ്റ്റിൽസ് -ഋഷ് ലാൽ ഉണ്ണികൃഷ്ണൻ, കാസ്റ്റിംഗ് - ഡയറക്ടർ - ബിനോയ് നമ്പാല, ലൈൻ പ്രൊഡ്യൂസർ - അലക്സ് ഈ കുര്യൻ, പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നോബിൾ ജേക്കബ്, പ്രൊഡക്ഷൻ മാനേജേഴ്സ് - എബി കോടിയാട്ട്, ജെറി വിൻസന്‍റ്. പിആർഒ- വാഴൂർ ജോസ്.

Movies

കൊച്ചുങ്ങൾ എന്തേലും ആഗ്രഹം പറഞ്ഞാൽ അത് സാധിച്ചുകൊടുക്കണം; ബേസിലിന്‍റെ ആഗ്രഹം നിറവേറ്റി ടൊവീനോ  

മമ്മൂട്ടിയ്ക്ക് പത്മഭൂഷൺ ലഭിച്ചതിന്‍റെ സന്തോഷം താരത്തിനൊപ്പം പങ്കിട്ട് മലയാളത്തിലെ യുവനടൻമാരായ ആസിഫ് അലിയും ടൊവീനോയും ബേസിലും. സംസ്ഥാനചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി തിരികെ ഹോട്ടലിൽ എത്തിയപ്പോഴാണ് ഈ രംഗം അരങ്ങേറിയത്. ഒപ്പം രസകരമായ ഒരു കാര്യവും നടന്നു.

മമ്മൂട്ടിക്കൊപ്പം സമയം ചിലവഴിക്കുന്നതിനിടെ ടൊവീനോ നടൻ ബേസിലിനെ വീഡിയോ കോൾ വിളിച്ച് കാണിച്ചുകൊടുത്തു. വീഡിയോ കോളിലൂടെ മമ്മൂട്ടിയെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കുന്ന ബേസിലിന്‍റെയും, ബേസിലിന്‍റെ രസകരമായ മറുപടികൾ കേട്ട് പൊട്ടിച്ചിരിക്കുന്ന മമ്മൂട്ടി, ടൊവീനോ, ആസിഫ് അലി എന്നിവരുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

 

Kerala

'അതിജീവിതയ്ക്ക് നീതി ലഭിക്കണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം': ടോവിനോ തോമസ്

തൃശൂര്‍: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും നടൻ ടോവിനോ തോമസ്.

ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനായി താനും കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുട നഗരസഭ 22-ാം വാര്‍ഡിലെ ബൂത്തിൽ കുടുംബസമേതം ഇവിടെ എത്തി വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ടോവിനോ തോമസ്.

ഇതുമായി ബന്ധപ്പെട്ട് കേസ് ഫയലോ കൃത്യം നടന്നകാര്യമോ ഒന്നും അറിയില്ല. അപ്പീൽ പോകുന്നത് നല്ല കാര്യമാണ്. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും ടോവിനോ പറഞ്ഞു.

Kerala

ബാദുഷയെ അത്രയ്ക്കു വിശ്വസിച്ചു, എന്നാൽ, ഞാൻ ചതിക്കപ്പെട്ടു: ഹരീഷ് കണാരൻ

കൊച്ചി: ഇരുപതു ലക്ഷം കടം വാങ്ങിയിട്ട് തിരികെ നൽകാതെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിർമാതാവുമായ ബാദുഷ വഞ്ചിച്ചെന്ന് നടൻ ഹരീഷ് കണാരൻ. കടം വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്നു മാത്രമല്ല സിനിമകളിൽനിന്നു തന്നെ മനപ്പൂർവം പുറത്താക്കാൻ കളിച്ചെന്നും ഹരീഷ് ആരോപിച്ചു. രണ്ടു വർഷമായി തനിക്ക് ഒരു സിനിമ പോലും കിട്ടിയിട്ടില്ല. എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അങ്ങനെ വിട്ടുകളയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഹരീഷിന്‍റെ വാക്കുകൾ ഇങ്ങനെ: അഞ്ചു വർഷത്തോളം എന്‍റെ ഡേറ്റും പരിപാടികളുമൊക്കെ നോക്കിക്കൊണ്ടിരുന്നത് ബാദുഷ ആയിരുന്നു. അദ്ദേഹവുമായി വളരെ അടുപ്പമായിരുന്നു. വീട്ടിൽ വരുന്നു, അവരുടെ വീട്ടിൽ പോകുന്നു.. അങ്ങനെ വളരെ അടുപ്പവും വിശ്വാസവുമായിരുന്നു. അങ്ങനെയിരിക്കെ പുള്ളിക്ക് കള്ളൻ ഡിസൂസ എന്ന പടം നടക്കുന്ന സമയം. വളരെ അത്യാവശ്യമായി എനിക്കൊരു 20 ലക്ഷം രൂപ വേണമെന്നു ബാദുഷ പറഞ്ഞു. വളരെ അത്യാവശ്യമാണ്. ഒരാഴ്ചയ്ക്കുള്ളിൽ തിരികെ നൽകാമെന്നാണ് പറഞ്ഞത്. അത്ര അടുപ്പവും വിശ്വാസവുമുള്ളതുകൊണ്ട് ഞാൻ ബാങ്കിൽ വിളിച്ചു പറഞ്ഞിട്ട് പണം ട്രാൻഫർ ചെയ്തുകൊടുത്തു. ഒരാഴ്ച കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ്... പിന്നെ പുള്ളിയുടെ പടങ്ങളുമൊക്കെ അഭിനയിക്കാനുള്ളതുകൊണ്ട് ഞാൻ കാത്തിരുന്നു.

മൂന്നാലു മാസം കഴിഞ്ഞപ്പോൾ കോവിഡ് വന്നു. അപ്പോൾ പടങ്ങളൊന്നുമില്ല. കോവിഡ് കഴിഞ്ഞിട്ടും പടങ്ങളൊന്നുമില്ല. അപ്പോൾ ഞാൻ വിചാരിച്ചു, കോവിഡ് കഴിഞ്ഞ് പടങ്ങളുടെ രീതിയൊക്കെ മാറിയതുകൊണ്ട് എനിക്ക് അവസരമില്ലാത്തതാകും എന്ന്. കോവിഡ് സമയത്ത് ബാദുഷ കുറെ ചാരിറ്റിയൊക്കെ ചെയ്യുന്നുണ്ടായിരുന്നു. പലർക്കും സഹായം കൊടുക്കാനാണെന്നു പറഞ്ഞ് എന്നോടും പലവട്ടം പണം ചോദിച്ചു. ഫുഡ് കൊടുക്കാനാണ്, ടിവി കൊടുക്കാനാണ് എന്നൊക്കെ പറഞ്ഞ്. ഞാൻ പലവട്ടം ചാരിറ്റിക്കു പണം കൊടുത്തു. ഇതിനിടെ, ചാരിറ്റി നടത്തി അയാൾ പേരെടുത്തു. ആ സമയത്തൊക്കെ എന്നെ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. അതിനിടെ, എന്‍റെ വീടു പണി നടക്കുന്ന സമയത്ത് കുറച്ചു പണത്തിന് ആവശ്യം വന്നിട്ട് ഇദ്ദേഹത്തോടു ഞാൻ ചോദിച്ചു. "വെടിക്കെട്ട്' റിലീസ് ആകുമ്പോൾ തരാമെന്നു പറഞ്ഞു. റിലീസ് കഴിഞ്ഞിട്ടും പണം കിട്ടിയില്ല. പിന്നീട് ചോദിച്ചപ്പോൾ വെടിക്കെട്ട് നഷ്ടമായിരുന്നു എന്നു പറഞ്ഞു.

ഇതിനിടെ, എആർഎമ്മിൽ 40 ദിവസത്തെ ഡേറ്റ് വേണം റോൾ ഉണ്ടെന്നു പറഞ്ഞു. ഞാൻ സമ്മതിച്ചു. പണം കിട്ടിയില്ലെങ്കിലും അയാൾ വഴി പടം കിട്ടുന്നുണ്ടല്ലോ എന്നായിരുന്നു എന്‍റെ ആശ്വാസം. ഇതിനിടെ, ഇടവേള ബാബുച്ചേട്ടനെ വിളിച്ചിട്ട് എനിക്ക് ബാദുഷ കുറച്ചുപണം തരാനുണ്ട്. ഒന്നു സംസാരിക്കണമെന്നു പറഞ്ഞു. ബാബുച്ചേട്ടൻ പിന്നെ തിരികെ വിളിച്ചിട്ടു പറഞ്ഞു. അയാളോടു സംസാരിച്ചു. പണം വാങ്ങിയിട്ടുണ്ടെന്നൊക്കെ പറഞ്ഞു. പിന്നെ പലരും ഇതേ പോലെ പരാതി പറയുന്നുണ്ട്. അതുകൊണ്ട് അയാളെ പിണക്കാതെ എങ്ങനെയെങ്കിലും വാങ്ങിയെടുക്കാൻ പറഞ്ഞു. ഇതിനിടെ, എആർഎമ്മിലേക്ക് ആരും വിളിച്ചില്ല. ആ ക്യാരക്ടർ മാറിപ്പോയിട്ടുണ്ടാവും എന്നാണ് കരുതിയത്.

ഒരിക്കൽ ചാനലിന്‍റെ അവാർഡ് നൈറ്റിനു പോയി. ടോവീനോയും അവിടെയുണ്ടായിരുന്നു. തിരക്കായതിനാൽ നേരിട്ടു സംസാരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടു മടങ്ങുംവഴി ടോവീനോയെ വിളിച്ചു. അപ്പോൾ ടോവീനോ ചേട്ടൻ എവിടെയാ, അവിടെ നിൽക്ക് സംസാരിക്കാനുണ്ടെന്നു പറഞ്ഞു. ഞാൻ വഴിയിൽ കാത്തുനിന്നപ്പോൾ ടോവീനോ വന്നു കെട്ടിപ്പിടിച്ചു. പിന്നെ പറഞ്ഞു: എആർഎമ്മിൽ വിളിച്ചിട്ട് എന്താണ് വരാതിരുന്നത്. ചേട്ടനെ വിളിച്ചിട്ട് ഒരു മറുപടിയും ഇല്ല. ഡേറ്റില്ല എന്നൊക്കെയാണല്ലോ പറഞ്ഞത്.
അതു ശരിയല്ല. പടമൊന്നുമില്ലാതെ ഞാൻ വീട്ടിലിരിക്കുകയായിരുന്നെന്നു ഞാൻ മറുപടി നൽകി. അതുകഴിഞ്ഞാണ് എനിക്കു മനസിലായത് എന്നെ മനപ്പൂർവം അയാൾ ഒഴിവാക്കിയതാണെന്ന്. ഇതുപോലെ പല സിനിമകളും എനിക്ക് നഷ്ടമായെന്നു മനസിലായി. സെറ്റുകളിൽ എന്നെക്കുറിച്ചു നെഗറ്റീവ് കാര്യങ്ങൾ പറയുന്നുണ്ടെന്നു പലരും സൂചിപ്പിച്ചു.
എന്തായാലും ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് കൊണ്ടുപോയത്. എന്‍റെ മക്കൾ അനുഭവിക്കേണ്ടത്. അതു മാത്രമല്ല, എന്‍റെ അന്നം മുട്ടിക്കാനുള്ള ശ്രമം ക്രൂരമായിപ്പോയി. ഇതു പുറത്തുപറഞ്ഞതിന്‍റെ പേരിൽ എന്നെ ഇനി സിനിമയിൽനിന്നു തന്നെ ചവിട്ടിപ്പുറത്താക്കുമോയെന്നറിയില്ല. അതിനൊക്കെ സ്വാധീനമുള്ള ആളാണല്ലോ അദ്ദേഹം. എന്തായാലും ഇനി എന്തു വേണമെന്നു തീരുമാനിച്ചിട്ടില്ല. എന്തായാലും ഞാൻ കഷ്ടപ്പെട്ട പണമല്ലേ. ഒത്തിരി കഷ്ടപ്പെട്ടാണ് സിനിമയിൽ എത്തിയത്.

Movies

കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്; പുരസ്കാരം ഏറ്റുവാങ്ങി ടൊവീനോയും റിമയും

48 -മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ അവാര്‍ഡ് നിശ ഉദ്ഘാടനം ചെയ്തു. സമഗ്ര സംഭാവനക്കുള്ള ചലച്ചിത്ര രത്‌ന പുരസ്‌കാരം ചലച്ചിത്ര സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണന് മന്ത്രി വി. എന്‍. വാസവന്‍ സമ്മാനിച്ചു.

മികച്ച നടനുള്ള പുരസ്‌കാരം ടൊവീനോ തോമസും മികച്ച നടിയ്ക്കുള്ള അവാര്‍ഡ് റിമ കല്ലിങ്കലും ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള അവാർഡ് റിമയ്ക്കൊപ്പം പങ്കിട്ട നസ്രിയ പുരസ്കാരം സ്വീകരിക്കാൻ എത്തിയില്ല. മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് ഫെമിനിച്ചി ഫാത്തിമയുടെ നിർമാതാക്കളായ സംവിധായകന്‍ കൂടിയായ ഫാസില്‍ മുഹമ്മദും സുധീഷ് സ്‌കറിയയും ഏറ്റുവാങ്ങി.

മികച്ച സംവിധായകയ്ക്കുള്ള അവാര്‍ഡ് ഇന്ദുലക്ഷ്മിയും സ്വീകരിച്ചു. മികച്ച അന്യഭാഷാ സിനിമയായി തെരഞ്ഞെടുക്കപ്പെട്ട അമരന്‍ എന്ന തമിഴ് സിനിമയുടെ സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയും മന്ത്രിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചു. മാക്ട ചെയര്‍മാന്‍ ജോഷി മാത്യു ആശംസയര്‍പ്പിച്ചു.

രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ചിന്നു ചാന്ദിനി, ഷംല ഹംസ എന്നിവര്‍ പങ്കിട്ടു. സൈജു കുറുപ്പാണ് രണ്ടാമത്തെ മികച്ച നടന്‍. റൂബി ജൂബിലി പുരസ്‌കാരം ജഗദീഷിന് ഡോ ജോർജ് ഓണക്കൂര്‍ സമ്മാനിച്ചു. ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം നേടിയ ബാബു ആന്‍റണിക്കുവേണ്ടി ടൊവീനോയും, ജൂബിലി ജോയ് തോമസിനുവേണ്ടി മകളും പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു.

വിവിധ വിഭാഗങ്ങളിലായി 72 കലാകാരന്മാരും സാങ്കേതികവിദഗ്ധരും പുരസ്‌കാരങ്ങളേറ്റുവാങ്ങി. മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡ് നേടിയ രാജേഷ് വിജയ്, ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയ ദേവനന്ദ ഗിരീഷ് എന്നിവര്‍ ഗാനങ്ങളാലപിച്ചു. പ്രസിഡന്‍റ് ഡോ. ജോര്‍ജ് ഓണക്കൂര്‍, ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫ്, സെക്രട്ടറി എ. ചന്ദ്രശേഖര്‍ എന്നിവര്‍ പ്രസംഗിച്ചു.

Latest News

Corehub Up